2014, ജനുവരി 21, ചൊവ്വാഴ്ച

'വര്‍ത്തമാനം'


നീട്ടിത്തന്ന കൈകളെല്ലാം
കാതോര്‍ത്തത്‌
'ഭൂതകാല'ത്തിന്റെ
നഷ്ട സ്വപ്നങ്ങളും
'ഭാവി'യുടെ
ലാഭക്കണക്കുമായിരുന്നു

ഫലം തിരയുന്ന
കണ്ണുകളില്‍ മാത്രം
നിറഞ്ഞുനിന്നു
വീട്ടില്‍ വിശന്നുറങ്ങുന്ന
കുഞ്ഞുങ്ങളുടെ
വരണ്ട 'വര്‍ത്തമാനം'