2010, ജൂലൈ 11, ഞായറാഴ്‌ച

കളി തന്നെ കാര്യം ....

കളി കഴിഞ്ഞു ഇനി കാത്തിരിപ്പാണ് ,അടുത്ത ഊഴത്തിനായി നാലുവര്‍ഷം കഴിയണം സ്പെയിനിന്റെ ഭാഗ്യം പ്രവചിച്ചത് കളിക്കാരല്ലെന്നും മറിച്ച് പോള്‍ എന്ന നീരാളിപ്പയ്യനാനെന്നും പറഞ്ഞു കളിക്കാരെ കൊച്ചാക്കുന്ന 'കളി' പുറത്തു നടക്കുന്നുണ്ട് ഗ്രൌണ്ടിലെ കളിയേക്കാള്‍ ലാഭം പുറത്തെ കളിയാണെന്ന് കളിയെഴുത്തുകാര്‍ പറയുന്നു. ഒരു നീരാളിയും ഒരു മണിത്തത്തയും ലോക ഫുട്ബാളിന്റെ ഭാവി പ്രവചിക്കാന്‍ മാത്രം വളര്‍ന്ന കാര്യം നമ്മള്‍ നിഷേധിച്ചിട്ട് കാര്യമില്ല, ഒടുവില്‍ ഇന്ന് "ഞാനോ നീയോ "എന്ന് വാശി പിടിച്ചപ്പോള്‍ കൊമ്പ് കൊര്‍ക്കാതിരുന്നത് പോളിനും മണിക്കും അതില്ലാത്തത് കൊണ്ടാവാം , എന്നാലും പുറത്തു "തത്തപൂജകരും നീരാളി ഫാന്‍സും " തികഞ്ഞ ഗുസ്ത്തി പിടുത്തമായിരുന്നു , തത്തക്ക്‌ വെറുതെ പോയി ഒരു ചീട്ടെടുത്താല്‍ പിന്നെ പണിയൊന്നുമില്ല , നീരാളിക്ക് ശാപ്പാടടിച്ച് കിടന്നുറങ്ങാം, ഉറക്കം വരാതെ മനുഷ്യര്‍ ഇവിടെ ക്കിടന്നു ടെന്ഷനടിക്കുന്നത് മുന്‍കൂട്ടിക്കാണാന്‍ പാവം ജീവികള്‍ക്കാവുന്നില്ല, അതോ ഈ വിഡ്ഢികള്‍ പൊരുതി മരിക്കട്ടെ എന്ന് കരുതിക്കാണുമോ ..........,
സത്യത്തില്‍ കളിക്കാരെ കൊച്ചാക്കുന്ന,മാനസികമായി തകര്‍ക്കുന്ന ,ഈ മഷിനോട്ടം എന്നേ നിരോധിക്കെണ്ടാതായിരുന്നു, ജയവും തോല്‍വിയും "നീരാളിപ്പിടി"യിലായാല്‍ പാവം കളിക്കാര്‍ക്കിനി എന്ത് കളി , അവരെക്കൊണ്ടിനി നമുക്കെന്തു കാര്യം , ഈ കളി തീര്‍ന്നപ്പോള്‍ ആളുകളുടെ ഓര്‍മയില്‍ ബാക്കി നില്‍ക്കുന്നത് കൂട്ടിലടച്ച ഒരു നീരാളിയും തുണിയുരിഞ്ഞാടിയ ഷക്കീറയുടെ 'വക്കാ വക്കാ.........' എന്ന ഗാനവും മാത്രമാവും കളിയെ തീരെ അപ്രസക്തമാക്കുന്ന ഗോസിപ്പുകളും പ്രവചനങ്ങളുമായിരുന്നു അരങ്ങു വാണത്
ഇത്തരം നീരാളി പ്പിടുത്തങ്ങളില്‍ നിന്നും കളിയെ രക്ഷിക്കാന്‍ ഇനിയാര്‍ക്കുമാവില്ല , പന്തയക്കാരും പങ്കു കച്ചവടക്കാരും ചേര്‍ന്നൊരുക്കുന്ന അഴിഞാട്ടമായി എല്ലാ കളികളുമെന്നപോലെ ഫുട്ബാളും മാറിക്കഴിഞ്ഞു ,
കളി സമ്മാനിച്ച ആവേശത്തില്‍ ദക്ഷിണാഫ്രിക്കയിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിനിക്കാരും ഒരു കുഴലുമെടുത്തു തെരുവ് തെണ്ടി, ഇങ്ങു മലപ്പുറത്തു മെത്തി ഒരു കുഴല്‍ ,
അദ്ഭുതക്കുഴല്‍ കാണാന്‍ ജനം ഇരച്ചു കയറിയെന്നും ശല്ല്യം സഹിക്കാനാവാതെ വീട്ടുകാരി കുഴലെടുത്ത് അടുപ്പിലിട്ടൂതിഎന്നത് പത്രങ്ങള്‍ക്ക്ഇഷ്ടപ്പെടാത്ത വാര്‍ത്ത ,
കളി തുടങ്ങിയ നാള്‍ മുതല്‍ നമ്മുടെ നാട് പല നാടുകള്‍ക്കും തീരെഴുതിക്കൊടുത്തിരുന്നു ബ്രസീലും ഫ്രാന്‍സും ജെര്‍മനിയും മുതല്‍ നാം കെട്ടുകെട്ടിച്ച
പറങ്കി കളും ഇന്ഗ്ലെണ്ടും വരെ നമ്മുടെ നാട്ടിലും മനസ്സിലും വിലസി പറക്കുകയായിരുന്നു , അടിമച്ചങ്ങലകള്‍ ഞങ്ങള്‍ക്ക് അലങ്കാരമാണെന്ന് സ്വയംവിളിച്ചു പറയുന്ന ഒരു ജനതയുടെ മാനസികാവസ്ഥ എന്തൊക്കെ അശ്ലീലങ്ങലാണ് പുതുതായി പണിതെടുക്കുന്നത്......?!, വരും തലമുറകളെ എങ്ങിനെയൊക്കെ യാവും ഈ ആവേശം സ്വാദീനിക്കുന്നത് ...?, നാം താഴെയിറക്കിയ കൊടികള്‍ നമ്മുടെ തലയിലെ അലങ്കാരങ്ങളും നാമോടിച്ച സംസ്കാരം നമ്മുടെ വീട്ടിലെ വിരുന്നു കാരനുമാകുമ്പോള്‍ ചരിത്രം നമ്മെ നോക്കി ചിരിക്കുകയാവാം ,
കളി കഴിഞ്ഞപ്പോള്‍ നാം എന്ത് നേടി എന്ന ചോദ്യം തന്നെ അപ്പ്രസക്തമാണ് , കാരണം ഇന്ന് ഒരു കളിയും ഒന്നും നേടിത്തരുന്നില്ല പകരം പലതും നമ്മില്‍നിന്നു അപഹരിക്കുകയാണ് ,പല ദുരന്തങ്ങളും നമ്മില്‍ ഉപേക്ഷിച്ചു പോവുകയാണ്...., ചൈതന്ന്യമുള്ള സംസ്ക്കാരങ്ങളെ നശിപ്പിക്കുകയും അടിമത്തത്തെ പുനസ്രിഷ്ടിക്കുകായുമാണ്, കളിയിലും നാം ഒരു കാര്യം കണ്ടെത്തേണ്ടതുണ്ട്, ഇല്ലെങ്ങില്‍ നമുക്ക് നഷ്ടപ്പെടുന്നത് നല്ല കളി മാത്ര മാവില്ല, മറിച്ച് നമ്മെത്തന്നെയായിരിക്കും,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ